കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിക്കൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ സ്വദേശി പള്‍സര്‍ സുനിക്കൊപ്പം ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്സണിെൻറ രഹസ്യമൊഴി രേഖപ്പെടുത്താനാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശം. അന്വേഷണസംഘത്തിെൻറ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. ആലുവ മജിസ്ട്രേറ്റ് കോടതിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൊഴി മുദ്രവെച്ച കവറില്‍ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറും. നെടുമ്പാശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പുകേസിലെ പ്രതിയായ ജിന്‍സണെ റിമാൻഡ് ചെയ്തിരുന്ന അതേ ജയില്‍മുറിയിലാണ് സുനിയെയും പാര്‍പ്പിച്ചിരുന്നത്. ജയിലിൽവെച്ച് സുനി എഴുതിയ കത്ത് പുറത്തെത്തിച്ചത് ജിന്‍സണാണ്. ഇതേതുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിയിരുന്നു. ഇതിെൻറ തുടര്‍ച്ചയായാണ് ജിന്സണിെൻറ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.