ജിഷ വധം: വിചാരണ വേഗത്തിലാക്കണമെന്ന് മാതാവിെൻറ പരാതി

ജിഷ വധം: വിചാരണ വേഗത്തിലാക്കണമെന്ന് മാതാവ് കൊച്ചി: നിയമവിദ്യാർഥിനിയായിരുന്ന പെരുമ്പാവൂരിലെ ജിഷയുടെ െകാലപാതകവുമായി ബന്ധപ്പെട്ട കേസിെൻറ വിചാരണ നടപടി വേഗത്തിലാക്കണമെന്ന് മാതാവ് രാജേശ്വരിയുടെ പരാതി. ജിഷ മരിച്ച് ഒരു വർഷവും രണ്ടു മാസവും കഴിഞ്ഞിട്ടും വിചാരണ തുടങ്ങാനായിട്ടില്ലെന്നും നടപടി തുടരുന്നില്ലെന്നും കാണിച്ച് എറണാകുളം ജില്ല കോടതിയിലാണ് പരാതി നൽകിയത്. പിന്നീട് ഹൈകോടതിയിലെത്തി ഡയറക്ടർ ജനറൽ ഒാഫ് േപ്രാസിക്യൂഷനെ നേരിൽ കണ്ടും ഇതേ പരാതി നൽകി. ജിഷയെ 2016 ഏപ്രില്‍ 28ന് വൈകീട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കെണ്ടത്തിയത്. അസം സ്വദേശി അമീറിനെ 2016 ജൂണില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ കേസ് വിചാരണ ഘട്ടത്തിലെത്തി നിൽക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.