കൊച്ചി: കോവളം എം.എൽ.എ വിൻസെൻറിെനതിരെ പരാതി നൽകുന്നതിൽനിന്ന് വീട്ടമ്മയെ പിന്തിരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്െതന്ന കേസിൽ സഹോദരിയും ഭർത്താവും നൽകിയ മുൻകൂർ ജാമ്യഹരജി ഹൈകോടതി തീർപ്പാക്കി. ഇരുവരെയും കേസിൽ പ്രതിയാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചതിനെത്തുടർന്നാണിത്. പ്രതിയാകുന്ന ഘട്ടമുണ്ടായാൽ അപ്പോൾ കോടതിയെ സമീപിക്കാമെന്ന നിർദേശത്തോടെയാണ് ഹരജി തീർപ്പാക്കിയത്. പരാതി നൽകുന്നതിനെതിരെ സഹോദരി ഭീഷണിപ്പെടുത്തിയതിനുപിന്നാലെയാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്ന വീട്ടമ്മയുടെ മൊഴിയെത്തുടർന്ന് പ്രതിയാക്കാൻ സാധ്യതയുണ്ടെന്നും അറസ്റ്റ് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു സഹോദരിയും ഭർത്താവും കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.