ആലങ്ങാട്: പുറപ്പിള്ളിക്കാവ് പാലത്തിനുസമീപം നടൻ ദിലീപിെൻറ ഭൂമിയോടുചേർന്നുകിടക്കുന്ന പ്രദേശങ്ങൾ അളന്നുതിട്ടപ്പെടുത്തുന്നത് തുടരുന്നു. വ്യാഴാഴ്ച രാവിലെ പ്രാഥമിക പരിശോധന ആരംഭിച്ചിരുന്നെങ്കിലും ഭൂമി മുഴുവനും അളന്നുതിട്ടപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ചുറ്റുമുള്ള പ്രദേശങ്ങൾ മുഴുവൻ കൃത്യമായി അളന്നുതിട്ടപ്പെടുത്തിയാൽ മാത്രമേ ദിലീപിെൻറ ഭൂമിയിൽ കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കൂവെന്ന് അധികൃതർ പറഞ്ഞു. സമീപത്തെ അതിർത്തിക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്. സമീപപ്രദേശങ്ങൾ മുഴുവൻ അളക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്ന് കരുമാല്ലൂർ വില്ലേജ് ഓഫിസർ പറഞ്ഞു. പ്രാഥമിക പരിശോധന റിപ്പോർട്ട് വില്ലേജ് ഓഫിസർ തഹസിൽദാർക്ക് കൈമാറിയിട്ടുണ്ട്. രണ്ടുദിവസത്തിനകം തഹസിൽദാർ ദിലീപിന് നോട്ടീസ് നൽകും. പിന്നീട് 15 ദിവസത്തിനുശേഷമേ വിവാദഭൂമി അളക്കാൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.