കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദമൂട്ട് വാഴയിലക്ക് പകരം സ്റ്റീൽ പാത്രത്തിലാക്കിയത് ചോദ്യം ചെയ്യുന്ന ഹരജിയിൽ ഹൈകോടതി ദേവസ്വത്തിെൻറ വിശദീകരണം തേടി. വിശ്വാസത്തിനും ക്ഷേത്രാചാരത്തിെൻറ പവിത്രതക്കും യോജിക്കുന്ന വാഴയില മാറ്റിയത് ചോദ്യം ചെയ്ത് തൃശൂർ ചേറായി സ്വദേശി രാജേഷ് എ. നായർ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഭക്തർക്കുവേണ്ടി നടത്തുന്ന പ്രസാദമൂട്ടിന് സ്റ്റീൽ പ്ലേറ്റ് ഉപയോഗിക്കാൻ ജൂലൈ ഒന്നിനാണ് ദേവസ്വം തീരുമാനിച്ചത്. വാഴയിലയടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാൻ നഗരസഭ തയാറാകാത്ത സാഹചര്യത്തിലാണ് ഇൗ തീരുമാനമെടുത്തത്. എന്നാൽ, ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിനാൽ വാഴയിലയിലെ പ്രസാദമൂട്ട് നിലനിർത്തണമെന്നാണ് ഹരജിയിലെ ആവശ്യം. പ്രസാദമൂട്ടിനുള്ള പ്ലേറ്റുകൾ ഒാരോ തവണയും കഴുകാനായി വെള്ളത്തിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതുമൂലം പാത്രങ്ങൾ വൃത്തിയാകുന്നില്ല. ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണ്. എന്നാൽ, ഇക്കാര്യത്തിൽ തന്ത്രിയെ ഒഴിവാക്കി ദേവസ്വമാണ് തീരുമാനമെടുത്തതെന്നും ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.