പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തികളില്‍ വ്യാപകമോഷണം

കായംകുളം: വള്ളികുന്നം, കായംകുളം പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയില്‍ വ്യാപക മോഷണം. വീട് കുത്തിത്തുറന്ന് കയറിയ മോഷ്ടാവ് രണ്ട് പവന്‍ മാല അപഹരിച്ചു. ഭരണിക്കാവ് പഞ്ചായത്തിലെ തെക്കേമങ്കുഴി, കട്ടച്ചിറ, കൃഷ്ണപുരം പഞ്ചായത്തിലെ കാപ്പില്‍മേക്ക് പ്രദേശങ്ങളില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. തെക്കേമങ്കുഴി പുന്തലവിള പടീറ്റതില്‍ സരസ്വതി ഭവനത്തില്‍ സ്വരസ്വതിയുടെ വീട്ടില്‍നിന്നാണ് രണ്ട് പവന്‍ മാല കവര്‍ന്നത്. അടുക്കളവാതില്‍ തകര്‍ത്താണ് കള്ളന്‍ അകത്ത് കടന്നത്. ഉറക്കത്തിലായിരുന്ന സരസ്വതിയുടെ മാല പൊട്ടിച്ച ശേഷം മകളുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്നതോടെ മോഷ്ടാവ് രക്ഷപ്പെടുകയായിരുന്നു. അലമാര കുത്തിത്തുറന്ന് വസ്ത്രങ്ങളടക്കം വാരിവലിച്ച് പുറത്തിട്ടിരുന്നു. കോലടത്ത് മുക്കിലെ സെയ്ത്ക്കുഞ്ഞിന്‍െറ പലചരക്ക് കടയുടെ പൂട്ട് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ചില്ലറ സൂക്ഷിച്ച പെട്ടി കവര്‍ന്നു. ഇതിന് സമീപമുള്ള വീട്ടില്‍നിന്ന് കവര്‍ന്ന മുണ്ടും ഷര്‍ട്ടും ഇവിടെ ഉപേക്ഷിച്ചിരുന്നു. മേനാത്തേരി ചുളൂര്‍വീടിന്‍െറ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകയറിയ കള്ളന്‍ ഇവിടെനിന്നുമാണ് മുണ്ടും ഷര്‍ട്ടും എടുത്തത്. പനയന്നാര്‍കാവ് അമ്പിയില്‍ തെക്കതില്‍, തൈവടക്കതില്‍ എന്നീ വീടുകളുടെ കതക് തകര്‍ത്ത് അകത്ത് കയറിയെങ്കിലും ഒന്നും കൊണ്ടുപോയില്ല. കായംകുളം, വള്ളികുന്നം പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.