ആലുവ: കനാലിലൂടെ വെള്ളം വിടാത്തത് എടയപ്പുറം ഭാഗത്തെ കുടിവെള്ള ക്ഷാമം കൂടുതല്‍ രൂക്ഷമാക്കി. കാര്‍ഷിക മേഖലയായ ഇവിടെ കൃഷിനാശത്തിനും ഇത് ഇടയാക്കിയിട്ടുണ്ട്. പെരിയാര്‍വാലി സബ് കനാലിലൂടെയാണ് വേനല്‍ കനത്തിട്ടും ജലവിതരണം ആരംഭിക്കാത്തത്. കനാല്‍ പൂര്‍ണമായി വൃത്തിയാക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. കുടിവെള്ള ക്ഷാമം രൂക്ഷമായതിലും കൃഷി നശിച്ചതിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പെരിയാര്‍വാലി എക്സി. എന്‍ജിനീയറെ ഉപരോധിച്ചു. മെയിന്‍ കനാലിലൂടെ വെള്ളം വിട്ടിട്ടും എടയപ്പുറത്തെ സബ് കനാലിലൂടെ തുറന്നുവിടാന്‍ അധികൃതര്‍ തയാറാകുന്നില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. കനാല്‍ അറ്റകുറ്റപ്പണി നടത്താന്‍ ഗ്രാമപഞ്ചായത്ത് കാലതാമസം വരുത്തിയെന്നുപറഞ്ഞാണ് ഉദ്യോഗസ്ഥര്‍ വെള്ളം വിടാത്തതെന്ന് സമരക്കാര്‍ ആരോപിക്കുന്നു. അറ്റകുറ്റപ്പണി തീര്‍ന്നാലുടന്‍ വെള്ളം തുറന്നുവിടാമെന്ന് എക്സി.എന്‍ജിനീയര്‍ സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ബ്ളോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് പി.എ.മുജീബ്, ജനറല്‍ സെക്രട്ടറി കെ.എച്ച്.ഷാജി, കീഴ്മാട് മുന്‍ മണ്ഡലം പ്രസിഡന്‍റ് സി.കെ. ജയന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ളോക് സെക്രട്ടറി എം.എ.കെ.നജീബ്, പി.കെ.കാസിം, എം.ആര്‍.അനില്‍ കുമാര്‍, നവാസ് ചെന്താര, എന്‍.സി.വിനോജ്, ഷമീര്‍ കല്ലുങ്കല്‍, സി.എസ്.മധു മോഹന്‍, കെ.ബി.സദ്ദാം, സി.എസ്.മോഹനക്കുറുപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.