കോതമംഗലം: പൂയംകുട്ടി പുഴയില്‍ തോട്ട ഉപയോഗിച്ച് മീന്‍പിടിച്ച കേസില്‍ റിമാന്‍ഡിലായ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണമാരംഭിച്ചു. ഒരാഴ്ച മുമ്പാണ് പൂയംകുട്ടി പുഴയുടെ കണ്ടംപാറ ഭാഗത്ത് തോട്ട ഉപയോഗിച്ച് മീന്‍പിടിക്കുന്നത് വനപാലകാര്‍ കാണുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ സംഘം രക്ഷപ്പെടുകയും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആവേലിച്ചാല്‍ സ്വദേശി ബിനു പിടിയിലാവുകയും ചെയ്തു.തോട്ടയിട്ട് മീന്‍പിടിച്ചതിന് വനം വകുപ്പ് ഇയാള്‍ക്കെതിരെ കേസെടുക്കുകയും മീനും മീന്‍ പിടിക്കാന്‍ ഉപയോഗിച്ച സ്ഫോടകവസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. പിടിയിലായ ബിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് മറ്റ് പ്രതികള്‍ക്കായി വനപാലകര്‍ നടത്തിയ നീക്കം ഫലംകണ്ടില്ല. സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതിനാല്‍ കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ കേസ് കുട്ടമ്പുഴ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് സംഘത്തിലെ രക്ഷപ്പെട്ടവരെ കണ്ടത്തെന്‍ ബിനുവിനെ പൊലീസ് രണ്ടുദിവസത്തേക്ക് ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങിയത്. വനത്തില്‍ അനധികൃതമായി പ്രവേശിച്ചതിനും തോട്ട ഉപയോഗിച്ച് മീന്‍പിടിച്ചതിനുമാണ് വനപാലകര്‍ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.