ചാനല്‍ കാമറമാനെ ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം

കോതമംഗലം: പോത്താനിക്കാട് ഫാര്‍മേഴ്സ് ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എം, കോണ്‍ഗ്രസ് മുന്നണികള്‍ ആസൂത്രിതമായി അക്രമം അഴിച്ചുവിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പകര്‍ത്തുകയുംചെയ്ത ചാനല്‍ കാമറമാന്‍ ഗിരീഷിനെ മര്‍ദിച്ചതില്‍ ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും എതിരായ കടന്നുകയറ്റമാണെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. കാമറമാനെ ആക്രമിച്ചതില്‍ കേരള കോണ്‍ഗ്രസ്-എം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പൊലീസിന്‍െറ സാന്നിധ്യത്തില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും ജില്ല പ്രസിഡന്‍റ് ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ: പോത്താനിക്കാട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് കുടുബത്തോടൊപ്പം വോട്ട് ചെയ്യാനത്തെിയ മണ്ഡലം പ്രസിഡന്‍റ് ഷാന്‍ മുഹമ്മദിനെയും കാമറമാനെയും കൈയേറ്റം ചെയ്ത എല്‍.ഡി.എഫ് നിലപാടില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. സംഭവത്തിലെ കുറ്റക്കാരായ പ്രതികളെ അടിയന്തരമായി അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിച്ചില്ളെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമര പരിപാടികളുമായി മുന്നോട്ടുവരുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് സമീര്‍ കോണിക്കല്‍ മുന്നറിയിപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.