നൂറനാട്: കോടതി ഉത്തരവ് പ്രകാരം വസ്തുവിന് സമീപത്തെ ഓടക്ക് സ്ലാബ് ഇടാനുള്ള ശ്രമം തടഞ്ഞത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലമേൽ മുതുകാട്ടുകര മാമൂട്ടിൽ അബ്ദുൽ ജബ്ബാറിെൻറയും കുടുംബാംഗങ്ങളുടെയും വസ്തുവിന് സമീപത്തെ ഓടക്ക് സ്ലാബിടുന്നതാണ് ചിലർ തടഞ്ഞത്. നൂറനാട് കാവുംപാട് പള്ളിക്ക് സമീപം പഞ്ചായത്ത് റോഡിെൻറ മറുവശത്താണ് വസ്തു. സ്ലാബുമായി എത്തിയ വാഹനം തടഞ്ഞ സംഘം അബ്ദുൽ ജബ്ബാറിെൻറ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചതായി അദ്ദേഹം പറഞ്ഞു. സ്ലാബ് ഇടുന്നതിന് പഞ്ചായത്തിെൻറ അനുമതി വാങ്ങിയിരുന്നു. തുടർന്ന് നൂറനാട് പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. വസ്തുസംബന്ധമായ കേസ് കോടതിയിൽ വിചാരണയിലാണെന്നും ഇതിെൻറ തീർപ്പ് ഉണ്ടാകുംവരെ നിർമാണം അനുവദിക്കിെല്ലന്നുമാണ് തടഞ്ഞവർ പറയുന്നത്. എന്നാൽ, കോടതിയുടെയും പഞ്ചായത്ത്, റവന്യൂ, െപാലീസ് വകുപ്പുകളുടെയും അനുവാദം ലഭിച്ചതിനാലാണ് നിർമാണവുമായി മുന്നോട്ടുപോയതെന്ന് വസ്തു ഉടമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.