കുറ്റപത്രം ചോർത്തിയെന്ന ദിലീപിെൻറ പരാതിയിൽ വാദം തുടരുന്നു

അങ്കമാലി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം കോടതി പരിശോധിക്കുംമുമ്പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുെത്തന്ന പരാതിയില്‍ നടൻ ദിലീപിനായി ഹാജരായ അഭിഭാഷകെൻറ വാദം പൂര്‍ത്തിയായി. പ്രോസിക്യൂഷന്‍ വാദം ശനിയാഴ്ച തുടരും. മാധ്യമങ്ങള്‍ക്ക് വിവരം ചോര്‍ത്തി നല്‍കിയെന്ന പരാതി ദിലീപാണ് അങ്കമാലി കോടതിയില്‍ നല്‍കിയത്. ദിലീപിനെ എട്ടാം പ്രതിയാക്കിയും സുനില്‍കുമാറെന്ന പള്‍സര്‍ സുനിയെ മുഖ്യപ്രതിയാക്കിയും നവംബര്‍ 22നാണ് അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സർ സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതും ശനിയാഴ്ചയാണ്. കുറ്റപത്രം സ്വീകരിച്ചതിനാല്‍ ദിലീപ് അടക്കം മുഴുവന്‍ പ്രതികളോടും ഈ മാസം 19ന് അങ്കമാലി കോടതിയില്‍ ഹാജരാകാൻ സമന്‍സ് അയച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.