മുഖ്യമന്ത്രിയെ നീക്കണമെന്ന ഹരജിയിൽ ഇന്നും വാദം​

െകാച്ചി: കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ട മന്ത്രിസഭക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയെ നീക്കണമെന്ന ഹരജിയിൽ ഹൈകോടതിയിൽ ചൊവ്വാഴ്ചയും വാദം തുടരും. ഹരജിയുടെ നിയമസാധുത പരിശോധിക്കുന്ന ആക്ടിങ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് മുമ്പാകെ വാദം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. മന്ത്രിക്കെതിരെ മന്ത്രിതന്നെ ഹരജി നൽകുകയും മന്ത്രിസഭായോഗത്തിൽനിന്ന് നാലു മന്ത്രിമാർ വിട്ടുനിൽക്കുകയും ചെയ്തതിലൂടെ മുഖ്യമന്ത്രിക്ക് ഭരണഘടനാപരമായി തുടരാൻ അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി കേരള, കൊച്ചി സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം ആർ.എസ്. ശശികുമാർ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജിയുടെ നിയമസാധുത പരിശോധിച്ചശേഷമേ തുടർനടപടികൾ ആവശ്യമുള്ളൂെവന്ന് കോടതി വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാനാവില്ല. പത്രത്തിൽ വന്ന ലേഖനം തെളിവായി സ്വീകരിക്കാനാവില്ല. ഒരു മന്ത്രി സമര്‍പ്പിച്ച ഹരജി കോടതി തള്ളിയെന്നതുകൊണ്ട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെടുന്നതെങ്ങനെയെന്ന് വ്യക്തമല്ല. മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കാത്ത നാലു മന്ത്രിമാരെ കക്ഷിചേര്‍ക്കാൻ ഉദ്ദേശിക്കുന്നിെല്ലന്നും ഇതൊരു രാഷ്ട്രീയവിഷയമാണെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.