എം.ജി സർവകലാശാല വാർത്തകൾ

പരീക്ഷതീയതി േകാട്ടയം: ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.ബി.എ പ്രത്യേക മേഴ്സി ചാൻസ് (2001 മുതൽ 2007 വരെയും 2008 -2009 അഡ്മിഷനും 2010 - 2011 അഡ്മിഷൻ വിദ്യാർഥികൾക്കുള്ള രണ്ടാം മേഴ്സി ചാൻസും) ഡിഗ്രി പരീക്ഷകൾ സെപ്റ്റംബർ 22ന് ആരംഭിക്കും. തൃക്കാക്കര ഭാരതമാത കോളജും ഏറ്റുമാനൂർ മംഗളം എൻജിനീയറിങ് കോളജും മാത്രമായിരിക്കും പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷഫലം 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്സി കമ്പ്യൂട്ടർ സയൻസ് (റഗുലർ/സപ്ലിമെൻററി/ബെറ്റർമെൻറ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ സെപ്റ്റംബർ 13വരെ സ്വീകരിക്കും. 2016 നവംബറിൽ നടത്തിയ മൂന്നും അഞ്ചും ഒമ്പതും സെമസ്റ്റർ ബി. ആർക് (റഗുലർ/സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ സെപ്റ്റംബർ 11വരെ സ്വീകരിക്കും. 2017 േമയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്സി കെമിസ്ട്രി (സി.എസ്.എസ് റഗുലർ സപ്ലിമെൻററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. മൂലമറ്റം സെൻറ് ജോസഫ്സ് കോളജിലെ സ്നേഹ ജോസ്, പാലാ സെൻറ് തോമസ് കോളജിലെ അമല ഷാലിയ ജോസഫ്, മൂവാറ്റുപുഴ നിർമല കോളജിലെ ആൻ മേരി ടോമി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ സെപ്റ്റംബർ 13വരെ സ്വീകരിക്കും. േപ്രാജക്ട് ഫെലോ ഒഴിവ് കോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയിൽ 'Self assembled nano structured silica graphene oxide core-shell particle reinforced natural rubber composites' എന്ന ഡി.എസ്.ടി േപ്രാജക്ടിൽ േപ്രാജക്ട് ഫെലോ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷമാണ് കാലാവധി. പ്രതിമാസം 25,000- രൂപ ഫെലോഷിപ് ലഭിക്കും. റബർ ടെക്നോളജി, പോളിമർ ടെക്നോളജി, കെമിക്കൽ ടെക്നോളജി, നാനോ ടെക്നോളജി എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും ഗേറ്റ് സ്കോറും അല്ലെങ്കിൽ കെമിസ്ട്രിയിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും യു.ജി.സി/ സി.എസ്.ഐ.ആർ നെറ്റുമാണ് യോഗ്യത. അപേക്ഷ പ്രഫ. സാബു തോമസ്, ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജി, മഹാത്മഗാന്ധി സർവകലാശാല, പി.ഡി ഹിൽസ് (പി.ഒ), കോട്ടയം-686 560 വിലാസത്തിൽ സെപ്റ്റംബർ 11വരെ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.