നെടുമ്പാശ്ശേരിയിൽ ഒരു കോടിയുടെ സ്വർണം പിടികൂടി

നെടുമ്പാശ്ശേരി: വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽനിന്നായി ഒരു കോടിയിലേറെ വിലവരുന്ന സ്വർണം പിടികൂടി. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ കൊളംബോയിൽനിന്ന് എത്തിയ ശ്രീലങ്കൻ സ്വദേശി മുഹമ്മദ്, സൗദി എയർലൈൻസ് വിമാനത്തിൽ റിയാദിൽനിന്ന് വന്ന കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മുഹമ്മദ് സാലി എന്നിവരിൽനിന്നായാണ് 1,05,86,000 രൂപ വരുന്ന 3.620 കിലോ സ്വർണം പിടികൂടിയത്. ശ്രീലങ്കക്കാരെൻറ കൈവശം 14.62 ലക്ഷം രൂപ വരുന്ന 537.20 ഗ്രാം സ്വർണവും കണ്ണൂർ സ്വദേശിയുടെ പക്കൽ 91.24 ലക്ഷം രൂപയുടെ 3082.70 ഗ്രാം സ്വർണവുമാണ് ഉണ്ടായിരുന്നത്. േട്രാളി ബാഗിെൻറ ബീഡിങ്ങായി ഒളിപ്പിച്ചാണ് ശ്രീലങ്കൻ സ്വദേശി സ്വർണം കൊണ്ടുവന്നത്. കാർ ബാറ്ററി റീചാർജറിൽ ട്രാൻസ്ഫോർമറിെൻറ ഉള്ളിൽ ഒളിപ്പിച്ചാണ് കണ്ണൂർ സ്വദേശി കള്ളക്കടത്ത് നടത്തിയത്. ചതുരാകൃതിയിലുള്ള 31 കഷണം സ്വർണമാണ് ട്രാൻസ്ഫോർമറിൽ ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ചീഫ് കമീഷണർ നാഗേശ്വര റാവു, അഡീഷനൽ കമീഷണർ എസ്. അനിൽകുമാർ, അസി. കമീഷണർമാരായ ഇ.വി. ശിവരാമൻ, റോമി എൻ. പൈനാടൻ, സൂപ്രണ്ടുമാരായ കോശി എബ്രഹാം, കെ.കെ. സോമസുന്ദരൻ, എ.ആർ. ജോസ് തുടങ്ങിയവരുൾപ്പെട്ട സംഘമാണ് സ്വർണം പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.