ആലുവ: അയല്‍വാസിയായ ബാലികയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി അറസ്റ്റിലായി. ആലുവ വെസ്റ്റ് വില്ളേജ് വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് അമ്പലത്തിന് സമീപം പുതുവല്‍പറമ്പ്് വീട്ടില്‍ മുഹമ്മദ് ആഷിഖിനെയാണ് (22) അറസ്റ്റ് ചെയ്തത്. ഈ വര്‍ഷത്തെ സ്കൂള്‍ വാര്‍ഷിക പരീക്ഷയുടെ സമയത്താണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടി പരീക്ഷ യെഴുതാന്‍ പോകുന്നതിനുമുമ്പ് ഉച്ചക്ക് അയല്‍വാസിയായ പ്രതിയുടെ വീട്ടില്‍ പോയിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. അവിടെവെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് കുട്ടി പരീക്ഷ എഴുതുന്നതിന് താല്‍പര്യം കാണിക്കാതെവരുകയും രാത്രി ഉറങ്ങാതെ പേടിച്ച് നിലവിളിക്കുകയും ഭക്ഷണത്തോട് വിമുഖത കാണിക്കുകയും ചെയ്തതിനത്തെുടര്‍ന്ന് വീട്ടുകാര്‍ ഡോക്ടറെ കാണിച്ചു. ഡോക്ടറുടെ ശിപാര്‍ശ പ്രകാരം കൗണ്‍സലിങ് നടത്തിയപ്പോഴാണ് പീഡനവിവരം അറിഞ്ഞത്. ആലുവ സി.ഐ ടി.ബി. വിജയന്‍െറ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ വെളിയത്തുനാട് ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. പ്രതിയെ ആലുവ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അന്വേഷണസംഘത്തില്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സിജന്‍, ബിജു, ഷാജി എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.