പിറവം: മോഷണ രംഗങ്ങളടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തായതിന് പിന്നാലെ മോഷണ മുതല്‍ കൈമാറാന്‍ സന്നദ്ധതയറിയിച്ച് മോഷ്ടാവ്. പിറവം പട്ടണത്തിന് നടുവിലുള്ള ബേക്കറിയുടെ കൗണ്ടറില്‍ നിന്നും പട്ടാപ്പകല്‍ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച യുവതിക്കാണ് മനംമാറ്റം. മോഷണ രംഗങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തായതിനത്തെുടര്‍ന്ന് പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് ഫോണ്‍ കൈമാറാന്‍ സന്നദ്ധത അറിയിച്ചത്. സമീപ പ്രദേശമായ വൈക്കത്തത്തെിയാല്‍ ഫോണ്‍ കൈമാറാമെന്നാണ് യുവതി മോഷ്ടിച്ച ഫോണില്‍നിന്നും വിളിച്ചറിയിച്ചിരിക്കുന്നതെന്ന് പിറവം പൊലീസ് പറഞ്ഞു. പിറവം പടിഞ്ഞാറ്റെ വീട്ടില്‍ രമേശന്‍െറ മൊബൈല്‍ ഫോണാണ് നഷ്ടപ്പെട്ടത്. സാധനങ്ങള്‍ വാങ്ങി പണം നല്‍കാനായി പഴ്സെടുക്കാനായി കൗണ്ടറിന് സമീപംവെച്ച ഫോണ്‍ തൊട്ടുപിന്നാലെയത്തെിയ യുവതി കൈക്കലാക്കി കടന്നുകളയുകയായിരുന്നു. രംഗങ്ങളത്രയും ബേക്കറിയില്‍ സ്ഥാപിച്ച സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.