കാക്കനാട്: ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യവും സി.പി.ഐയും തമ്മിലുള്ള പോര് പുതിയ വഴിത്തിരിവിലേക്ക്. പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ അമ്മ രാജേശ്വരിക്ക് റവന്യൂ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന വീടിന്‍െറ താക്കോല്‍ദാന ചടങ്ങില്‍നിന്ന് ജില്ലയിലെ സി.പി.ഐ നേതാക്കളെ കലക്ടര്‍ ഇടപെട്ട് ഒഴിവാക്കി. ശനിയാഴ്ച മുടക്കുഴ പഞ്ചായത്ത് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത്. ചടങ്ങിന്‍െറ നോട്ടീസില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി. രാജു, ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹന്‍ എന്നിവരെയും സി.പി.ഐക്കാരിയായ വാര്‍ഡംഗം അടക്കമുള്ളവരെ കലക്ടര്‍ മന$പൂര്‍വം ഒഴിവാക്കിയാതായാണ് ആരോപണം. സി.പി.എം നേതാക്കളെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജിഷയുടെ കുടുംബത്തിന് സഹായം നല്‍കാന്‍ ജില്ലാ കലക്ടറുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടില്‍ പണം ചെലവാക്കുന്നതില്‍ സുതാര്യതയില്ളെന്ന് സി.പി.ഐയും എ.ഐ.വൈ.എഫും ആരോപണം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.