പെരുമ്പാവൂര്‍: പ്ളാസ്റ്റിക് കമ്പനിയില്‍നിന്ന് മാലിന്യം കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് ചോദ്യം ചെയ്ത വിധവക്കും മക്കള്‍ക്കും നേരെ ഗുണ്ടാ ആക്രമണം. ഒക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ സൊസൈറ്റിപടിയില്‍ പ്രവര്‍ത്തിക്കുന്ന നാനോ പ്ളാസ്റ്റിക് കമ്പനിയിലെ മാലിന്യമാണ് തൊട്ടടുത്ത കല്ലാര്‍കുടി പരേതനായ സുബ്രഹ്മണ്യന്‍െറ കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നത്. സുബ്രഹ്മണ്യന്‍െറ ഭാര്യ നളിനിയും രണ്ടുമക്കളും കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണറാണിത്. നളിനി പഞ്ചായത്ത് അധികൃതര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുമുണ്ടായില്ല. ഇവരുടെ അയല്‍വാസിയാണ് പ്ളാസ്റ്റിക് കമ്പനി തുടങ്ങിയത. അയാളുടെ ഉപയോഗശൂന്യമായ കിണര്‍ പഴയ പ്ളാസ്റ്റിക് മാലിന്യം ഇട്ട് മൂടിയിരുന്നു. ഇതില്‍നിന്ന് വെള്ളം ഉറവയെടുത്തും നളിനിയുടെ കിണര്‍ മലിനമാകുന്നു. തന്‍െറ സ്ഥലത്തുകൂടെയാണ് കമ്പനിയിലേക്ക് വാഹനങ്ങള്‍ പോകുന്നതെന്നും നളിനി പരാതിയില്‍ പറയുന്നു. കമ്പനിക്കെതിരെ വെള്ളിയാഴ്ച രാവിലെ നാട്ടുകാര്‍ സംഘടിച്ചപ്പോള്‍ ഉടമ ഗുണ്ടകളെ വെച്ച് മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി. മര്‍ദനമേറ്റ നളിനിയും ഇവരുടെ മക്കളായ വിഷ്ണു, ശ്രീക്കുട്ടന്‍, അയല്‍വാസി ചിറ്റൂപറമ്പന്‍ വര്‍ഗീസ് എന്നിവര്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കോടനാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.