നെടുമ്പാശ്ശേരി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടി. മലപ്പുറം മമ്പാട് പരതമ്മല്‍ അറപ്പച്ചാലിക്കുഴില്‍ അനീഷിനെയാണ് ( 26) പിടികൂടിയത്. നെടുമ്പാശ്ശേരി പൊലീസിന് കൈമാറിയ ഇയാളെ പിന്നീട് ഗുരുവായൂര്‍ സി.ഐ കൂടുതല്‍ ചോദ്യം ചെയ്യലിന് ഏറ്റുവാങ്ങി. ആദിവാസികള്‍ക്കിടയിലും മറ്റും സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന ഒരു സംഘടനയുടെ നേതൃനിരയിലുണ്ടായ ഇയാളുമായി തൃശൂര്‍ പാടൂര്‍ സ്വദേശിനിയായ 26 കാരി ഫേസ്ബുക് വഴി പ്രണയത്തിലാകുകയായിരുന്നു. പിന്നീട് കോഴിക്കോട് വെച്ച് നേരില്‍കണ്ടപ്പോള്‍ വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തു. അതിനുശേഷം ഈ സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ സജീവമാക്കുകയും പലയിടങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. എന്‍ജിനീയറിങ് യോഗ്യതയുള്ള ഈ പെണ്‍കുട്ടിയോട് തനിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞ് വിവാഹത്തിന് മുമ്പ് സാമ്പത്തികമായി സഹായിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് യുവതി ദുബൈയില്‍ വിസിറ്റിങ് വിസയില്‍ പോയി ജോലി നോക്കിയശേഷം ഇയാള്‍ക്ക് വിസ അയച്ചുകൊടുത്തുവെങ്കിലും സ്വീകരിക്കാതെ മുങ്ങുകയായിരുന്നു. തുടര്‍ന്നാണ് നാട്ടിലത്തെി യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.