ആലുവ: അന്ധനായി അഭിനയിച്ച് ഭിക്ഷാടനത്തിലൂടെ യാത്രക്കാരുടെയും നാട്ടുകാരുടെയും പണം പിരിച്ചെടുത്ത ദമ്പതികളെ ആലുവ റെയില്‍വേ പൊലീസ് പിടികൂടി. ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശികളായ കൃഷ്ണന്‍ (40), ഭാര്യ എല്ലമ്മ (32) എന്നിവരാണ് പിടിയിലായത്. കറുത്ത കണ്ണട ധരിച്ച് കൃഷ്ണന്‍ അന്ധനായി അഭിനയിച്ചാണ് യാത്രക്കാരെ പറ്റിച്ചിരുന്നതെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു. കൃഷ്ണന് വഴികാട്ടിയായി എല്ലമ്മയും ഒപ്പമുണ്ടാകും. ഭിക്ഷാടനത്തിലൂടെ ഇവര്‍ക്ക് ഒരുദിവസം ആറായിരത്തിലധികം രൂപ ലഭിക്കുന്നുണ്ടെന്നും ഈ പണം നാട്ടില്‍ സ്ഥലം വാങ്ങാനും മറ്റുമാണ് ചെലവഴിക്കുന്നതെന്നും കൃഷ്ണന്‍ റെയില്‍വേ പൊലീസിനോട് പറഞ്ഞു. ഒറ്റപ്പാലത്താണ് ഇപ്പോള്‍ ഇരുവരും താമസിക്കുന്നത്. അവിടെനിന്ന് ട്രെയിനില്‍ സഞ്ചരിച്ച് ഭിക്ഷാടനം നടത്തിയാണ് ആലുവയിലത്തെിയത്. റെയില്‍വേ പൊലീസിന്‍െറ നേതൃത്വത്തില്‍ ഇരുവര്‍ക്കും ബോധവത്കരണം നടത്തി. റെയില്‍വേ പൊലീസിന്‍െറ സാന്നിധ്യത്തില്‍ ഇവര്‍ പിരിച്ചെടുത്ത തുക അന്‍വര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ യൂനിറ്റിന് കൈമാറി. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ഇരുവരില്‍നിന്ന് പിഴ ഈടാക്കുകയും ചെയ്തു. റെയില്‍വേ പൊലീസ് ഇന്‍സ്പെക്ടര്‍ ഗിരീഷിന്‍െറ നിര്‍ദേശപ്രകാരം എസ്.ഐ റോയ് മത്തായിയുടെ നേതൃത്വത്തില്‍ ജോര്‍ജ്, ഷാജി, ജോണി, അജി എന്നിവരാണ് ഇരുവരെയും പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.