പറവൂര്‍: സ്കൂള്‍ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നവര്‍ക്കെതിരെ ആര്‍.ടി.ഒ നടപടി ആരംഭിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വിവിധ സ്കൂളുകളിലെ ഇരുപത്തിയഞ്ചോളം വാഹനങ്ങളാണ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന നിലയില്‍ കണ്ടത്തെിയത്. ഓട്ടോറിക്ഷയില്‍ സ്വീറ്റിലും ഡിക്കിയിലുമായി 11 കുട്ടികളെ കയറ്റിക്കൊണ്ടുപോകുന്നതായി വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടത്തെി. മൂന്നുപേരെ കയറ്റാന്‍ പെര്‍മിറ്റുള്ള ഓട്ടോറിക്ഷയില്‍ 12 വയസ്സിനുതാഴെയുള്ള കുട്ടികളെ ഒരാള്‍ക്ക് രണ്ടുപേര്‍ എന്ന കണക്കിലാണ് കൊണ്ടുപോകുന്നത്. ഇതിനെതിരെ വ്യാപക പരാതി ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ടൗണിലെ ചില സ്വകാര്യ വിദ്യാലയത്തിലെ മിനി ബസുകളില്‍ നാല്‍പത്തിയഞ്ചിലധികം കുട്ടികളെ കയറ്റുന്നതായും കണ്ടത്തെി. ബസില്‍ എന്‍ജിന് മുകളില്‍ ഇരുത്തി കൊണ്ടുപോകുന്നതായും കണ്ടത്തെി. വരും ദിവസങ്ങളില്‍ വാഹനപരിശോധന ശക്തമാക്കുമെന്ന് ജോയന്‍റ് ആര്‍.ടി.ഒ ബിജു ജയിംസ്, എം.വി.ഐമാരായ എ.ആര്‍. രാജേഷ്, പ്രമോദ് ശങ്കര്‍ എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.