കോളനിവാസികളുടെ ദുരിതം കാണാന്‍ കലക്ടറത്തെി

കൊച്ചി: മുത്തേ പൊന്നേ ക്യാമ്പിന്‍െറ സമാപന ചടങ്ങിനത്തെിയ ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തമ്മനം ശാന്തിപുരം കോളനിയില്‍ സന്ദര്‍ശനം നടത്തി. ക്യാമ്പിലത്തെിയ കുട്ടികളുടെ അമ്മമാര്‍ തങ്ങളുടെ ദുരിത പൂര്‍ണമായ കോളനി ജീവിതത്തെക്കുറിച്ച് പരാതി പറഞ്ഞപ്പോഴാണ് കലക്ടര്‍ അവരോടൊപ്പം കോളനി സന്ദര്‍ശിക്കാനിറങ്ങിയത്. മേല്‍ക്കൂര തകര്‍ന്ന കോളനിയിലെ വീടുകളിലെ ജീവിതം ദുഷ്കരമാണെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. ഇടിഞ്ഞ് പൊളിഞ്ഞതും മലിനജലം കെട്ടിനില്‍ക്കുന്നതുമായ വീടുകളില്‍ കലക്ടറത്തെി. കുടിവെള്ളം കൃത്യമായി ലഭിക്കുന്നുണ്ടോ എന്ന് കലക്ടര്‍ ചോദിച്ചു. പൈപ്പിലെ കുടിവെള്ളം കുടിച്ചുനോക്കി ശുദ്ധവെള്ളമാണെന്ന് അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു. ഓരോ വീടുകളിലെയും വീട്ടുകാരോട് അദ്ദേഹം വിവരങ്ങള്‍ തിരക്കി. ആരെങ്കിലും മരിച്ചാല്‍ മൃതദേഹം എടുത്തുകൊണ്ടുപോകാന്‍ പോലും വയ്യാത്ത സ്ഥിതിയില്‍ ഇടുങ്ങിയ രീതിയിലാണ് വീടുകളെന്നും അവര്‍ പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉടന്‍ നടപടിയെടുക്കാമെന്നും കലക്ടര്‍ ഉറപ്പുനല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.