പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍

മട്ടാഞ്ചേരി: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് തോപ്പുംപടി പൊലീസിന്‍െറ പിടിയിലായി. മാനാശ്ശേരി കരുവാഞ്ചേരി വീട്ടില്‍ സെബാസ്റ്റ്യന്‍ അജയ് (20) ആണ് പിടിയിലായത്. സെബാസ്റ്റ്യനെ കുറ്റകൃത്യത്തില്‍ സഹായിച്ചതിന് മാനാശ്ശേരി സ്വദേശിയും പ്രതിയുടെ സുഹൃത്തുമായ കിശോറി (18) നെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ മേയിലാണ് സംഭവം. പശ്ചിമ കൊച്ചിയിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനിയുമായി പ്രതി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും അടുക്കുകയും ചെയ്തു. ഇതിനിടെ പ്രതി കുട്ടിയുടെ ചില ചിത്രങ്ങള്‍ എടുത്തിരുന്നു. പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് മനസ്സിലാക്കിയ ഇയാള്‍ ചിത്രങ്ങളുടെ കാര്യം കുട്ടിയോട് അറിയിച്ചു. താന്‍ പറയുന്ന സ്ഥലത്ത് വന്നാല്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാമെന്നും പറഞ്ഞു. തുടര്‍ന്ന് കിശോറിന്‍െറ വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കിശോര്‍ മുറിയില്‍ ഒളിപ്പിച്ച മൊബൈല്‍ കാമറയില്‍ പീഡനരംഗങ്ങള്‍ പകര്‍ത്തി. ഇത് കാണിച്ച് പെണ്‍കുട്ടിയെ വീണ്ടും ഭീഷണിപ്പെടുത്തി. കുട്ടി സ്കൂളിലെ അധ്യാപികയോട് വിവരങ്ങള്‍ പറഞ്ഞതിനത്തെുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വരുത്തി കൗണ്‍സലിങ് നടത്തി പൊലീസിന് പരാതി നല്‍കുകയായിരുന്നു. പള്ളുരുത്തി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ജി. രവീന്ദ്രനാഥ്, തോപ്പുംപടി എസ്.ഐ അനില്‍ ജോര്‍ജ്, എ.എസ്.ഐ പി.സി. തങ്കച്ചന്‍, സിവില്‍ പൊലീസ് ഓഫിസര്‍ കെ.എന്‍. പ്രകാശന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി കിശോറിനായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. സെബാസ്റ്റ്യനെ കോടതിയില്‍ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.