ചെറുവത്തൂര്‍: കടലില്‍ മത്സ്യബന്ധനം നടത്തി മടക്കര ഹാര്‍ബറിലേക്ക് തിരിച്ചുവരുന്ന തിനിടെ ഡ്രഡ്ജിങ്ങിനായി സ്ഥാപിച്ച മരത്തടിയില്‍ ഇടിച്ച് ബോട്ട് അപകടത്തില്‍പെട്ടു. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ബോട്ട് ഹാര്ബറിലെത്തുമ്പോഴേക്കും പൂര്‍ണമായും വെള്ളം കയറി. തുടർന്ന് മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പുചെയ്ത് കളഞ്ഞു. ഹാര്‍ബറിലേക്ക് വരുന്ന ബോട്ട് ചാനലില്‍ പ്രളയസമയത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകളും തൊളിലാളികളും നേരത്തേതന്നെ രംഗത്തുവന്നിരുന്നു.
ഇതിെൻറ അടിസ്ഥാനത്തില്‍ മണൽ നീക്കം ചെയ്യാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍, നടപടികള്‍ എങ്ങുമെത്താത്ത സ്ഥിതിയാണുള്ളതെന്നാണ് ബോട്ട് ഉടമകള്‍ പറയുന്നു. മണല്‍ നീക്കം ചെയ്യാനായി ചാനലിനോട് ചേര്‍ന്ന് വലിയ തടിക്കഷണങ്ങള്‍ സ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ തട്ടിയാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് ബോട്ട് ഉടമകളും തൊഴിലാളികളും പറയുന്നത്. ചാനലിലെ മണല്‍ നീക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആ
വശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.