നീലേശ്വരം: ഏഴ് വർഷത്തിനുശേഷം പടന്നക്കാട് റെയിൽവേ മേൽപാലത്തിന് തെരുവ് വിളക്കുകൾക്കായി തൂണുകൾ സ്ഥാപിച്ചു തുടങ്ങി. കാഞ്ഞങ്ങാട് നഗരസഭ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെയാണ് വിളക്ക് സ്ഥാപിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ദൈർഘ്യമുള്ള പാലങ്ങളിൽ ഒന്നായ പടന്നക്കാട് മേൽപാലം 2012ൽ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിംകുഞ്ഞാണ് ഉദ്ഘാടനംചെയ്തത്.
എന്നാൽ, തെരുവുവിളക്ക് സ്ഥാപിച്ചിരുന്നില്ല. പാലത്തിന് മുകളിൽ അപകടങ്ങൾ നടന്നാൽ വെളിച്ചമില്ലാത്തതിനാൽ നാട്ടുകാർക്ക് രക്ഷാ പ്രവർത്തനം നടത്താൻ ബുദ്ധിമുട്ടായിരുന്നു. വൈകിയെങ്കിലും പടന്നക്കാടുകാരുടെ ചിരകാലാഭിലാഷമായ മേൽപാലത്തിനുള്ള തെരുവുവിളക്ക് യാഥാർഥ്യമാകുന്നതിന് നടപടി ആരംഭിച്ചതിൽ വാർഡ് കൗൺസിലർ അബ്ദുൽ റസാഖ് ബന്ധപ്പെട്ടവർക്ക് നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.