വെള്ളരിക്കുണ്ട്: ബളാൽ പഞ്ചായത്തിൽ മൂന്നുപേർ എലിപ്പനി ബാധിച്ച് മരി ച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പും ബളാൽ പഞ്ചായത്തും പ്രതിരോധ നട പടികൾ ഊർജിതമാക്കി. ഇനിയുള്ള ദിവസങ്ങളിൽ വിവിധ പ്രദേശങ്ങളിൽ മൈക്ക് പ്രചാരണം നടത്തിയും ലഘുലേഖകൾ വിതരണംചെയ്തും ബോധവത്കരണം നടത്തും. തൊഴിലുറപ്പ് പ്രവർത്തകർ, പാടത്തും പറമ്പിലും പണിയെടുക്കുന്നവർ തുടങ്ങി മലിനജലവുമായി സമ്പർക്കത്തിൽ ഏർപ്പെടാൻ സാധ്യതയുള്ളവർ, ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം പ്രതിരോധഗുളിക ഡോക്സി സൈക്ലിൻ മരുന്ന് കഴിക്കണം. പനിയുണ്ടായാലുടൻ വൈദ്യപരിശോധന നടത്തുകയും പനി, കണ്ണിന് ചുവപ്പ്, മഞ്ഞപ്പിത്തരോഗ ലക്ഷണങ്ങൾ എന്നിവ കണ്ടാൽ എലിപ്പനിയല്ല എന്ന് ഉറപ്പുവരുത്തണം. കാലിൽ നീര്, മസിലുകൾക്ക് വേദന എന്നിവ എലിപ്പനി ലക്ഷണമാവാം.
ആരംഭത്തിലേ കണ്ടുപിടിച്ചാൽ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് ഈ രോഗമെന്ന് വെള്ളരിക്കുണ്ട് മെഡിക്കൽ ഓഫിസർ ഡോ. എസ്.എസ്. രാജശ്രീ അറിയിച്ചു. താമസിച്ചാൽ മരണകാരണമാകാം. എലികൾ മാത്രമല്ല മറ്റു മൃഗങ്ങളുടെ മൂത്രംമൂലം മലിനമാകുന്ന മണ്ണിൽനിന്നും മുറിവിലൂടെയും മറ്റു ശ്ലേഷ്മ സ്തരങ്ങളിലൂടെയും ഈ രോഗാണു ശരീരത്തിലെത്തി 10 ദിവസത്തിനുള്ളിൽ രോഗലക്ഷണം കാണിക്കും. ബളാൽ പഞ്ചായത്തിൽ പ്രത്യേകമായി ചേർന്ന അവലോകനയോഗം പഞ്ചായത്ത് പ്രസിഡൻറ് എം. രാധാമണി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. ജില്ല സർവൈലൻസ് ഓഫിസർ ഡോ. മനോജ്, നന്ദകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിൽവി പ്രഭാകരൻ, മെംബർമാരായ മാധവൻ നായർ, എ.വി. മാത്യു, സത്യൻ, കൃഷ്ണൻ, ഡോ. എസ്.എസ്. രാജശ്രീ, ഹെൽത്ത് ഇൻസ്പെക്ടർ അജിത് സി. ഫിലിപ്പ്, കെ. സുജിത്കുമാർ, രഞ്ജിത്ത് ലാൽ, വിവിധ സന്നദ്ധപ്രവർത്തകർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.