നീലേശ്വരം: നിടുങ്കണ്ട മുതൽ നീലേശ്വരം പാലം വരെയുള്ള റോഡരികിൽ മാലിന്യം തള്ളൽ പതിവാ കുന്നു. റോഡിെൻറ ഇരുവശത്തുമുള്ള മാലിന്യങ്ങൾ മഴ പെയ്തതുമൂലം ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങി. ദുർഗന്ധംമൂലം വാഹനയാത്രക്കാർക്കുപോലും മൂക്ക് പൊത്തേണ്ട ഗതികേടിലാണ്. റോഡരികിലെ കണ്ടൽക്കാട് ചെടികൾക്ക് താഴെ മാലിന്യം തള്ളുന്നതും പതിവാണ്.
ഇതുമൂലം കണ്ടൽക്കാടുകളും നശിക്കുകയാണ്. റോഡരികിലെ കാടുകളിൽ രാത്രിയിൽ വാഹനത്തിലെത്തി മാലിന്യം തള്ളുകയാണ്. നഗരസഭ മാലിന്യത്തിൽനിന്ന് മുക്തി നേടാൻ നിടുങ്കണ്ട മുതൽ മാർക്കറ്റ് ജങ്ഷൻ വരെ സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകളെയാണ് ചുമതലപ്പെടുത്തിയത്. എന്നാൽ, മാസങ്ങളായി റോഡരികിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ നീക്കംചെയ്യാൻ കാഡറ്റുകൾ തയാറായില്ല. നൂറുകണക്കിന് മാലിന്യങ്ങൾ നിറച്ച പ്ലാസ്റ്റിക് കൂടുകൾ റോഡരികിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.