പടന്ന: നാട് കടുത്ത വേനലിൽ ഉരുകുകയാണ്. കടുത്ത ഉഷ്ണത്തിൽ വിയർത്ത് നാടും നഗരവും. പക ലിലെ കടുത്ത ചൂട് രാത്രിയിലും കോൺക്രീറ്റ് കെട്ടിടങ്ങളിൽ തങ്ങിനിൽക്കുകയാണ്. ഫാനിട്ട ാലും അടിച്ചുവീശുന്ന ചൂടുകാറ്റ് ഉറക്കം അകറ്റുന്നു. പലരും എ.സിയെ ശരണം പ്രാപിക്കുന്നു ണ്ടെങ്കിലും ഉയർന്ന വിലയും കറൻറ് ബില്ലും സാധാരണക്കാരന് താങ്ങാനാവാത്തതാണ്. എന്നാൽ, ഇതിനിടയിൽ ചൂടിനെ പ്രതിരോധിക്കാനുള്ള ഒരു നുറുങ്ങുവിദ്യക്ക് നാട്ടിൽ പ്രചാരം കൂടിവരുന്നു. ടെറസിൽ വെളുത്ത പെയിൻറ് അടിക്കുക എന്നതാണ് ചൂടിനെ പ്രതിരോധിക്കാൻ കണ്ടെത്തിയ എളുപ്പവിദ്യ.
വെളുത്തനിറം പ്രകാശത്തെ ആഗിരണം ചെയ്യാതെ പ്രതിഫലിപ്പിക്കുന്നു എന്ന ശാസ്ത്ര തത്ത്വമാണ് ടെറസിൽ വെളുത്ത പെയിൻറ് അടിച്ചാൽ ചൂട് കുറയാൻ കാരണം. വെളുത്ത ചായം പൂശിയ പ്രതലത്തിൽ നട്ടുച്ചക്കുപോലും ചെരിപ്പിടാതെ നിൽക്കാൻ പറ്റും. കോൺക്രീറ്റ് ചൂടാകാത്തത് മൂലം ഫാനിെൻറ സഹായത്താൽതന്നെ രാത്രിയിൽ കിടന്നുറങ്ങാൻ കഴിയുന്നു. യൂട്യൂബിലെ വിഡിയോ പരീക്ഷിച്ചവർക്ക് സംഗതി സത്യമാണെന്ന് ബോധ്യമായതാടെയാണ് ടെറസിലെ പെയിൻറടി ഹിറ്റായത്. പെയിൻറടിച്ചതോടെ വീട്ടിനകത്തെ ചൂടിന് നല്ല ആശ്വാസമുണ്ടെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യപത്രം.
വൈറ്റ് സിമൻറാണ് വെളുത്ത ചായം പൂശാൻ ഉപയോഗിക്കുന്നത്. അഞ്ച് കിലോ വൈറ്റ് സിമൻറിന് എട്ട് ലിറ്റർ വെള്ളം, അരക്കിലോ ഫെവിക്കോൾ എന്നതാണ് അനുപാതം. ഒരു ബെഡ്റൂമിന് മുകളിൽ അടിക്കാൻ 10 കിലോ വൈറ്റ് സിമൻറാണ് ആവശ്യം. കലക്കിയ പെയിൻറ് ചെറിയ കപ്പുകൊണ്ട് കോരിയൊഴിച്ച് ചൂലുപയോഗിച്ചാണ് അടിക്കുന്നത്. 500 രൂപകൊണ്ട് ഒരു റൂമിലെ ചൂടിനെ പിടിച്ചുനിർത്താം. ടെറസ് മൊത്തമടിക്കാതെ കിടപ്പുമുറിക്ക് മുകളിൽ മാത്രമാണ് പലരും പെയിൻറടിക്കുന്നത്.ടെറസിലെ ധവളവിപ്ലവം ഹിറ്റായതോടെ കഴിഞ്ഞദിവസം ചെറുവത്തൂരിനും പടന്നക്കുമിടയിൽ വൈറ്റ് സിമൻറ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.