കാസര്‍കോട്: ഏഴ് തോക്കുകളും തിരകളുമായി കാറില്‍ പോവുകയായിരുന്ന അഞ്ചംഗ നായാട്ട് സംഘത്തെ ഫോറസ്റ്റ് ൈഫ്ലയിങ് സ്ക്വാഡ് കാനത്തൂരിന് സമീപം കയര്പള്ളത്തുവെച്ച് അറസ്റ്റുചെയ്തു. കരിവേടകം സ്വദേശികളായ കെ.പി. സുകുമാരന്‍ (52), ശ്രീജിത്ത് (22), നാരായണന് (63), കെ. മണികണ്ഠന് (31), മഹേഷ് (30) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ നിന്ന് ലൈസന്‍സില്ലാത്ത അഞ്ച് തോക്കുകളും ലൈസന്‍സുള്ള രണ്ട് തോക്കുകളും തിരകളും പിടിച്ചെടുത്തു. ഫോറസ്റ്റ് ൈഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസര്‍ എം.കെ. നാരായണന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെ നടത്തിയ പരിശോധനക്കിടെയാണ് ഇവര്‍ പിടിയിലായത്. സെക്ഷന്‍ ഓഫിസര്‍ കെ. മധുസൂദനന്, പി. ശ്രീധരന്, കെ. രാജു, വി.വി. പ്രകാശന്, പി. പ്രദീപ് എന്നിവര്‍ പരിശോധക സംഘത്തിലുണ്ട്. കാര്‍ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.