ഗംഗേശാനന്ദ ശനിയാഴ്ചവരെ പൊലീസ് കസ്റ്റഡിയിൽ തിരുവനന്തപുരം: ലൈംഗിക പീഡനത്തിനിടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ സ്വാമി ഗംഗേശാനന്ദയെ രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസിെൻറ കസ്റ്റഡി ആവശ്യം തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി മിനിമോൾ ടി.കെ അംഗീകരിച്ചു. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താൻ പൊലീസിനോട് കോടതി നിർദേശിച്ചു. വ്യാഴാഴ്ച ഗംഗേശാനന്ദയെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയ അന്വേഷണ ഉദ്യോഗസ്ഥനോട് സ്വാമി ആരുടെ കസ്റ്റഡിയിലെന്ന കോടതിയുടെ ചോദ്യത്തിന് ശരിയായ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. ഇതേതുടർന്ന് ഉച്ചകഴിഞ്ഞ് ഗംഗേശാനന്ദയെ കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയുടെ മാതാവിെൻറയും സഹോദരെൻറയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം കോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.