കാസർകോട്: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന സുപ്രീംകോടതി വിധി കുടുംബ വ്യവസ്ഥിതി തകർക്കുമെന്ന് സുന്നി യുവജന സംഗം ജില്ല എക്സ്ക്യൂട്ടിവ് യോഗം അഭിപ്രായപ്പെട്ടു. രാജ്യത്ത് നിലനിന്നിരുന്ന സംസ്കാരത്തിന് നേരെയുള്ള സാംസ്കാരിക അധിനിവേശവും ലൈംഗിക അരാജകത്വവുമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡൻറ് ടി.കെ. പൂക്കോയ തങ്ങൾ ചന്തേര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, ശരീഫ് ഹാജി പടന്ന, എസ്.പി. സലാഹുദ്ദീൻ, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, ഹംസതുസഅദി, മൊയ്തീൻകുഞ്ഞി മൗലവി പെരുമ്പട്ട, അഷ്റഫ് മിസ്ബാഹി ചിത്താരി, അസീസ് അഷ്റഫി പാണത്തൂർ, ഹാദി തങ്ങൾ മൊഗ്രാൽ, ഹംസ ഹാജി പള്ളിപ്പുഴ, യു. സഅദ് ഹാജി, മുഹമ്മദ്കുഞ്ഞി മാസ്റ്റർ തൃക്കരിപ്പൂർ, മുബാറക് ഹസൈനാർ ഹാജി, ഹാഷിം ദാരിമി ദേലമ്പാടി, ബദ്റുദ്ദീൻ ചെങ്കള, എം.എ. ഖലീൽ മുട്ടത്തോടി, അബ്ദുറഹ്മാൻ ഹാജി കടമ്പാർ, സിദ്ദീഖ് അസ്ഹരി പാത്തൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.