പള്ളിക്കുന്ന്: കാനത്തൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനും ഡി.വൈ.എഫ്.ഐ പ്രവർത്തകനുമായ പി. ആനന്ദനെ ക്ഷേത്രത് തിൽ കയറി ആക്രമിച്ച ആർ.എസ്.എസ് നടപടിയിൽ സി.പി.എം ജില്ല സെക്രട്ടറി ശക്തമായി പ്രതിഷേധിച്ചു. ക്ഷേത്രങ്ങൾ പരിപാവനവും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് വിശ്വാസികൾ ആരാധന നടത്തുന്ന സ്ഥലവുമാണ്. അവിടെയാണ് ആർ.എസ്.എസുകാർ ഒരു പ്രകോപനവുമില്ലാതെ അക്രമം നടത്തിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും സേവാഭാരതി ആംബുലൻസ് ഡ്രൈവറുമാണ് ആനന്ദനെ വെട്ടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റവാളിയെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടി പൊലീസ് സ്വീകരിക്കണം. ആർ.എസ്.എസ് അക്രമനീക്കത്തെ ജാഗ്രതയോടെ കാണാനും നാട്ടിൽ സമാധാനം തകർക്കുന്നവരെ ഒറ്റപ്പെടുത്താനും ജനാധിപത്യ വിശ്വാസികൾ സന്നദ്ധമാകണമെന്നും എം.വി. ജയരാജൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.