ശിവഗിരിയിൽ ഗുരുദേവ സന്ദേശങ്ങളുമായി ലിസി മുരളീധരൻെറ 'ഗുരുവന്ദനം' മാഹി: ഈ വർഷത്തെ ശിവഗിരി തീർഥാടന വേദിയിലും നൃത് ത പരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞതിൻെറ ചാരിതാർഥ്യത്തിലാണ് ലിസി മുരളീധരൻ. കഴിഞ്ഞ അഞ്ച് വർഷം തുടർച്ചയായി ശിവഗിരിയിലെ തീർഥാടന വേദിയിലെ കലാപരിപാടി തുടങ്ങുന്നത് ലിസിയുടെ നൃത്ത പരിപാടിയോടെയാണ്. ലിസിക്കൊപ്പം മകൾ സരിഗാ മുരളീധരനും അതീഥ അജയകുമാറും അനീഷും ചേർന്ന് അവതരിപ്പിച്ച 'ഗുരുവന്ദനം' വേറിട്ട ദൃശ്യാനുഭവമായി. നേരത്തെ സാഹിത്യ-ചരിത്രകൃതികൾക്ക് നൃത്തഭാഷ്യമൊരുക്കി നിരവധി പരീക്ഷണങ്ങൾ ലിസി നടത്തിയിട്ടുണ്ട്. 2014ലാണ് 'ദൈവദശകം' തിയറ്ററിക്കൽ പെർഫോമൻസായി രണ്ടു മണിക്കൂർ ശിവഗിരിയിൽ അവതരിപ്പിച്ചത്. ഇന്ത്യയിലും മറ്റ് ഒട്ടേറെ വിദേശ രാജ്യങ്ങളിലും ഗുരുവിൻെറ ജനനം മുതൽ മഹാസമാധി വരെയുളള ചരിത്രവും സന്ദേശവും നൃത്തരൂപത്തിൽ പ്രചരിപ്പിച്ചുവരുന്ന ലിസി, വിവിധ രാജ്യങ്ങളിൽ പോയി അവിടെയുള്ള കലാകാരന്മാർക്ക് പരിശീലനം നൽകി വേദിയിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.