മുഴപ്പിലങ്ങാട്: സഹോദരിയെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ കൊണ്ടുവിട്ട് ധർമടത്തെ വീട്ടിലേക്ക് പോകവെ ബസ് തട്ടി യുവാവ് മരിച്ചു. ധർമടം പാണ്ടികശാല സ്വദേശി പരേതരായ കുമാരൻ-കാർത്തിക ദമ്പതികളുടെ മകൻ സ്വരാജാണ് (38) മരിച്ചത്. എഫ്.സി.ഐ ഗോഡോണിന് സമീപത്താണ് അപകടം. റോഡ് മുറിച്ചുകടക്കാൻ നിൽക്കവെ എതിരെവന്ന തലശ്ശേരി--ചക്കരക്കല്ല് റൂട്ടിലെ മണികണ്ഠൻ ബസ് ഇടിക്കുകയായിരുന്നു. ബസിൻെറ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സുജിന. മകൾ: ഇൻപ. സഹോദരങ്ങൾ: പ്രീത, പ്രവീന, റീഷ്‌മ, റീന, സ്മിത. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.