തലശ്ശേരി: കതിരൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറിയും നാട്ടിലെ പൊതുകാര്യ പ്രസക്തനുമായ എം.സി.കെ. ഖാലിദിൻെറ വിയോഗം പൊന്ന്യം പ്രദേശത്തുകാർക്ക് തീരാനഷ്ടമായി. രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നതിലുപരി കതിരൂർ പഞ്ചായത്തിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിലും നിറസാന്നിധ്യമായിരുന്നു ഖാലിദ്. നാട്ടിലേക്കുള്ള മടക്കയാത്രക്കായെത്തിയ ഇദ്ദേഹം ദമ്മാം എയർപോർട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കരിപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബോർഡിങ് പാസെടുത്ത് കാത്തിരിക്കുന്നതിടെയാണ് മരണം. മുമ്പ് പ്രവാസിയായിരുന്ന ഖാലിദ് ഒരാഴ്ച മുമ്പ് സന്ദർശക വിസയിലാണ് ദമ്മാമിലെത്തിയത്. മരണവാർത്ത അറിഞ്ഞതോടെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പൊന്ന്യത്തെ വസതിയിലെത്തി. ചെറുപ്പംമുതൽ പൊന്ന്യം സ്രാമ്പിയിലെ ജുമാമസ്ജിദിന് വേണ്ടിയും മദ്റസക്ക് വേണ്ടിയും അഹോരാത്രം പ്രവർത്തിച്ച വ്യക്തിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.