പുതിയതെരു: പുതിയതെരുവിൽ ബി.ജെ.പി ഓഫിസ് തീവെച്ച് കത്തിച്ച കേസിൽ സി.പി.എം പ്രവർത്തകനെ വളപട്ടണം പൊലീസ് അറസ്റ്റ്ചെയ്തു. ചാലാട് പടന്നപ്പാലം സ്വദേശി അഞ്ജനത്തിൽ അൻജിത്തിനെയാണ് (27) വളപട്ടണം സി.ഐ വി.വി. മനോജിൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ്ചെയ്തത്. സംഭവത്തിൽ സി.പി.എം പ്രവർത്തകരായ ചിറക്കലിലെ അരുൺകുമാർ, സി. അജയ് എന്നിവരെ നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. ഇതേതുടർന്ന് അൻജിത്ത് ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ഏറെ നാളുകൾക്കുശേഷം നാട്ടിലെത്തിയ അൻജിത്തിനെ പൊലീസ് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനെ തുടർന്ന് ജനുവരി നാലിന് പുലർച്ച ഒന്നരയോടെയാണ് പുതിയതെരു ധനരാജ് ടാക്കീസിന് സമീപമുള്ള ബി.ജെ.പി ചിറക്കൽ പഞ്ചായത്ത് ഓഫിസിന് മുഖംമൂടി ധരിച്ചെത്തിയ അക്രമിസംഘം തീയിട്ടത്. ഒാഫിസ് വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന സുരേശൻ എന്നയാൾക്ക് അരക്ക് താഴെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇദ്ദേഹം ഏറെനാൾ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.