തളിപ്പറമ്പ്: ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ കണ്ണൂരിലേക്ക് സ്ഥലംമാറി പോകുന്നത് തളിപ്പറമ്പ് മേഖലയിലെ സമാധാന പ്രേമികളുടെയുള്ളിൽ ഇടംനേടിക്കൊണ്ടാണ്. 2017 ജനുവരി 24ന് തളിപ്പറമ്പിൽ ചുമതലയേറ്റ ഇദ്ദേഹത്തിന് പ്രമാദമായ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കാനും സംയമനത്തിലൂടെ സംഘർഷം ഇല്ലാതാക്കാനും കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് നടന്ന കുഞ്ഞമ്പു ഡോക്ടറുടെ മകെൻറ കൊലപാതകത്തിലെയും സ്വത്ത് തട്ടലിലെയും പ്രതികളെ പിടിച്ചതിനൊപ്പം ജില്ല സഹകരണ ബാങ്കിൽ വനിതാ മാനേജർ നടത്തിയ മുക്കുപണ്ട തട്ടിപ്പ് കണ്ടെത്തിയതും പഴയങ്ങാടിയിലെ ജ്വല്ലറി കവർച്ചക്കേസിനും പറശ്ശിനിക്കടവ് പീഡനക്കേസിനും തുമ്പുണ്ടാക്കി പ്രതികളെ വലയിലാക്കിയതും അന്വേഷണ ജീവിതത്തിൽ ഇദ്ദേഹത്തിെൻറ തൊപ്പിയിലെ പൊൻതൂവലുകളായിരുന്നു. കീഴാറ്റൂർ വയലിൽ ബൈപാസിനെതിരെ വയൽക്കിളി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ രൂപപ്പെട്ട സംഘർഷം ഒഴിവാക്കിയത് ഡിവൈ.എസ്.പിയുടെ ഇടപെടലിലൂടെയാണ്. എല്ലാ സംഘടനകളുമായും സഹകരിച്ച ഇദ്ദേഹം ജനമൈത്രി പൊലീസിെൻറ ഭാഗമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലും കഴിവുതെളിയിച്ചു. കരുത്തനായ അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽതന്നെയാണ് കെ.വി. വേണുഗോപാലിനെ ജില്ല ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.