കണ്ണൂർ: 'ഇന്ത്യ കാക്കാൻ സ്ത്രീ' സമരമുന്നണി ദേശീയയാത്രക്ക് ജില്ലയിൽ വിപുലമായ സ്വീകരണം നൽകും. ജമ്മു-കശ്മീർ, കന്യാകുമാരി, ഗുവാഹതി, ഡൽഹി, കാസർകോട‌് എന്നിവിടങ്ങളിൽനിന്ന് തുടങ്ങുന്ന യാത്ര ഒക്ടോബർ 13ന‌് ഡൽഹിയിൽ സമാപിക്കും. സ്ത്രീസുരക്ഷ മുഖ്യ ആശയമാക്കി ബാത്തേൻ അമൻ കീ സംവാദയാത്രക്ക് (സമാധാന സംവാദയാത്ര) തീവ്രഹിന്ദുത്വശക്തികൾക്കെതിരെ ഉറച്ച ശബ്ദമുയർത്തുന്ന മല്ലിക സാരാഭായ്, ശബാന ആസ്മി, മറിയം ധാവ്‌ളെ, ഡോ. അരുണ റോയ്, ശബ്‌നം ഹശ്മി, ആനി രാജ, ലീന ദിബിരു, അപർണ സെൻ, നിഷ അഗർവാൾ എന്നിവരാണ് നേതൃത്വം നൽകുന്നത്. രാജ്യത്തു വർധിക്കുന്ന ഫാഷിസ്റ്റ് പ്രവണതക്കും അസഹിഷ്ണുതക്കുമെതിരെയാണ് സംവാദയാത്ര. 22ന് വൈകീട്ട് അഞ്ചിന് പയ്യന്നൂർ, 23ന് രാവിലെ ഒമ്പതിന് കണ്ണൂർ പഴയ ബസ്സ്റ്റാൻഡ‌്, 11ന് തലശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും. 22 മുതൽ 25 വരെയാണ് സംസ്ഥാനത്ത് ജാഥ പര്യടനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.