പയ്യന്നൂർ: തിരക്കേറിയ ദേശീയപാതയിലെ കുഴിയടക്കൽ പ്രവൃത്തി ജനങ്ങളെ ദുരിതത്തിലാക്കി. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയായിരുന്നു ജനം. പിലാത്തറക്കും പയ്യന്നൂരിനുമിടയിലാണ് വെള്ളിയാഴ്ച കുഴിയടച്ചത്. രാവിലെ തുടങ്ങിയ ജോലി വൈകീട്ട് വരെ നീണ്ടു. രാവിലെ തന്നെ വാഹനങ്ങൾ റോഡിലെ കുരുക്കിൽപെടാൻ തുടങ്ങി. വൈകീട്ടായപ്പോഴേക്കും രൂക്ഷമായ കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ വൈകീട്ട് നാലുമുതൽ ബസുകൾക്ക് പയ്യന്നൂർ സ്റ്റാൻഡിൽ എത്താനായില്ല. പല ബസുകളും പിലാത്തറയിൽനിന്നും മറ്റും തിരിച്ചുപോയി. ഇതോടെ പയ്യന്നൂരിൽ ബസ് കാത്തുനിന്ന യാത്രക്കാർ പെരുവഴിയിലായി. രാത്രി ഏഴോടെയാണ് കുരുക്ക് ഒഴിവായത്. എടാട്ട് ഭാഗത്ത് ടി.വി. രാജേഷ് എം.എൽ.എക്ക് വരെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡിലിറങ്ങേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.