കാസർകോട്: കേന്ദ്ര സർവകലാശാലയിൽ 2013ൽ നടത്തിയ നിയമനത്തിൽ സി.ബി.ഐ അന്വേഷണത്തിന് എക്സിക്യൂട്ടിവ് കൗൺസിൽ യോഗം ശിപാർശ ചെയ്തു. മുൻ വി.സി ജാൻസി െജയിംസിെൻറ കാലത്തെ ടെക്നിക്കൽ അസിസ്റ്റൻറ് നിയമനമാണ് അന്വേഷിക്കുന്നത്. ശരിയായ വിജ്ഞാപനമില്ലാതെയാണ് നിയമനം നടത്തിയതെന്നാണ് ആരോപണം. ഈ തസ്തികയിൽ നാലാമത്തെ നിയമനം ഒ.ബി.സിക്കാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, ഈ ചട്ടം ലംഘിച്ചു. മുൻ വി.സിക്ക് പുറമേ, രജിസ്ട്രാർ ശശിധരൻ, ഡെപ്യൂട്ടി രജിസ്ട്രാർ ഗോപിനാഥൻ എന്നിവർക്കായിരുന്നു നിയമനച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.