പുന്നാട് ബോംബേറ്; സി.പി.എം കൊടിമരം പിഴുതെറിഞ്ഞു

ഇരിട്ടി: പുന്നാട് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സി.പി.എം കൊടിമരങ്ങൾ നശിപ്പിച്ചതായും സി.പി.എം പ്രവർത്തകനെ ഭീഷണിപ്പെടുത്തിയതായും പരാതി. ഞായറാഴ്ച രാത്രി ഒമ്പതോടെ പുന്നാട് ----അത്തപ്പഞ്ചയിലാണ്---- സംഭവം. കൊടിമരം നശിപ്പിക്കുന്നത് തടയാൻശ്രമിച്ച സി.പി.എം പ്രവർത്തകൻ ----അത്തപുഞ്ചയിലെ---- പയോടിക്കൽ ഷാജിയുടെ പരാതിയിൽ പ്രദേശത്തെ അഞ്ച് ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർക്കെതിരെ ഇരിട്ടി പൊലീസിൽ പരാതി നൽകി. സ്ഫോടനം നടന്ന പ്രദേശത്തുൾപ്പെടെ കണ്ണൂരിൽനിന്നെത്തിയ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായി പരിശോധന നടത്തി. സംഘർഷാവസ്ഥ നിലനിൽക്കുന്ന പ്രദേശത്ത് പൊലീസ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി. ബോംബ് സ്ഫോടനത്തെ തുടർന്ന് ഇരിട്ടി സി.ഐ രാജീവൻ വലിയവളപ്പിലിെൻറ നേതൃത്വത്തിൽ വിളിച്ചുചേർത്ത പുന്നാട്, അത്തപുഞ്ച മേഖലയിലെ രാഷ്ട്രീയപാർട്ടി നേതാക്കളുടെ സംയുക്ത യോഗത്തിൽ നാടിെൻറ സമാധാനാന്തരീക്ഷം സംരക്ഷിക്കാനും പ്രദേശത്ത് പൊതുസ്ഥലത്തും പാതയോരത്തും സ്ഥാപിച്ച കൊടികളും പ്രചാരണ ബോർഡുകളും തോരണങ്ങളും നീക്കംചെയ്യാനും തീരുമാനിച്ചു. ആക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും രാത്രികാല പട്രോളിങ് ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.