ട്രാഫിക് സിഗ്‌നൽ വകവെക്കുന്നില്ല; ശ്രീകണ്ഠപുരത്ത് അപകടങ്ങൾ പതിവ്

ശ്രീകണ്ഠപുരം: സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ച ട്രാഫിക് സിഗ്‌നൽ സംവിധാനം നോക്കുകുത്തിയാക്കി വാഹനങ്ങളുടെ മരണപ്പാച്ചിൽ. സിഗ്‌നൽ വകവെക്കാത്ത വാഹനങ്ങളെ നിയന്ത്രിക്കാൻ ഒരു നടപടിയുമില്ല. സിഗ്നൽ തെറ്റിച്ചു വന്ന ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റത് മാസങ്ങൾക്ക് മുമ്പാണ്. തുടർന്നും നിയമത്തിന് പുല്ലുവില കൽപിച്ചാണ് ബസുകളും മറ്റും കടന്നുപോകുന്നത്. കെ.സി. ജോസഫ് എം.എൽ.എയുടെ ഫണ്ടിൽനിന്നുള്ള 12 ലക്ഷം രൂപ ചെലവഴിച്ച് സെൻട്രൽ ജങ്ഷനിൽ മൂന്ന് സ്ഥലത്തായാണ് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്. നിലവിൽ സിഗ്‌നൽ നോക്കി റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ചാൽ വണ്ടി ഇടിക്കുന്ന അവസ്ഥയാണുള്ളതെന്ന് യാത്രക്കാർ പറയുന്നു. പല ഡ്രൈവർമാരും സിഗ്‌നൽ ലൈറ്റുകളുണ്ടെന്ന കാര്യം ശ്രദ്ധിക്കുന്നില്ല. പൊലീസ് നേരേത്ത സ്ഥാപിച്ച കാമറയുണ്ടെങ്കിലും നിയമം ലംഘിച്ചു പോകുന്ന വാഹനങ്ങളുടെ നമ്പർ വ്യക്തമാകാൻ പര്യാപ്തമല്ല. സിഗ്നൽ അവഗണിക്കുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് കർശന നടപടിക്കൊരുങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.