കാരിയറായി വിദ്യാർഥികൾ; കഞ്ചാവ്​ മാഫിയ പിടിമുറുക്കുന്നു

കണ്ണൂർ: കാരിയറായി വിദ്യാർഥികളെ ഉപയോഗിച്ച് കഞ്ചാവ് മാഫിയ ജില്ലയിൽ പിടിമുറുക്കുന്നു. ആന്ധ്രപ്രദേശിൽനിന്ന് ബംഗളൂരുവരെ എത്തിക്കുന്ന കഞ്ചാവ് തുടർന്ന് കണ്ണൂരിലേക്ക് എത്തിക്കാനാണ് നാട്ടിലോ മറ്റു സംസ്ഥാനങ്ങളിലോ പഠിക്കുന്ന വിദ്യാർഥികളെ ഉപയോഗപ്പെടുത്തുന്നത്. ഇത്തരത്തിൽ പ്രായംകുറഞ്ഞ വിദ്യാർഥികളെ ബംഗളൂരുവിലെത്തിച്ച് മികച്ച താമസസൗകര്യവും മറ്റും ഒരുക്കും. സാധനം ബംഗളൂരുവിലെത്തിയാൽ ഇൗ വിദ്യാർഥിയെ ഏൽപിച്ച് നാട്ടിലേക്ക് കടത്തും. പിടിക്കപ്പെട്ടില്ലെങ്കിൽ ആയിരമോ രണ്ടായിരമോ 'പണിക്കൂലി' നൽകി സാധനം കൈപ്പറ്റും. ട്രെയിനിലോ കാറിലോ ഒക്കെ ആയാണ് കടത്ത്. കോളജ് ബാഗുകളിൽ കഞ്ചാവ് നന്നായി പാക്ചെയ്തുനൽകിയാണ് വിദ്യാർഥികളെ കടത്തുകാരായി ഉപയോഗിക്കുന്നത്. കണ്ണൂർ സിറ്റി, താഴെ ചൊവ്വ, അഴീക്കൽ ഭാഗങ്ങളിൽ കഞ്ചാവ് വിൽപനസംഘങ്ങൾ സജീവമാണെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ വരുംദിവസങ്ങളിൽ കർശന നടപടിയെടുക്കും. ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്ക്വാഡുമായി ചേർന്ന് കണ്ണൂർ ടൗൺ െപാലീസ് രണ്ടാഴ്ചയായി വ്യാപക റെയ്ഡാണ് നടത്തിയത്. 10 കിലോയോളം കഞ്ചാവും ഹെേറായിൻ, കൊക്കെയിൻ, ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തതായി എസ്.െഎ ശ്രീജിത്ത് െകാടേരി പറഞ്ഞു. നൈജീരിയ സ്വദേശി പൊലീസി​െൻറ പിടിയിലായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.