വാഹനങ്ങൾക്ക് പേടിസ്വപ്നമായി കീച്ചേരി, കല്യാശ്ശേരി വളവുകൾ

പാപ്പിനിശ്ശേരി: ദേശീയപാതയിൽ കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ കീച്ചേരിയിലെയും കല്യാശ്ശേരിയിലെയും വളവുകൾ വാഹന ഡ്രൈവർമാർക്ക് പേടിസ്വപ്നമാകുന്നു. കീച്ചേരി ജങ്ഷനിൽ തുടങ്ങി കല്യാശ്ശേരി സ്കൂൾ വരെ നീളുന്ന വളവുകളിൽ നിരവധി അപകടങ്ങളാണുണ്ടായിട്ടുള്ളത്. കണ്ണപുരം, വളപട്ടണം പൊലീസ് അതിർത്തി പങ്കിടുന്ന ഈ മേഖലയിൽ വാഹനങ്ങളുടെ മത്സരയോട്ടവും അപകടങ്ങൾ വിളിച്ചുവരുത്തുന്നുണ്ട്. ഈ വർഷം ചെറുതും വലുതുമായ 59 അപകടങ്ങളാണുണ്ടായത്. ഏഴു ജീവനുകൾ നഷ്ടമാവുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രാത്രിയിലും പുലർച്ചയുമാണ് അപകടങ്ങൾ ഏറെയും. കല്യാശ്ശേരി ടൗൺ മുതൽ പോളിടെക്നിക് വരെ ഡിവൈഡർ സ്ഥാപിച്ച ശേഷം അപകടത്തിെൻറ തോത് കുറഞ്ഞിട്ടുണ്ട്. പക്ഷേ, പോളിടെക്നിക്കിന് മുന്നിൽ ഡിവൈഡർ തീരുന്ന ഭാഗത്ത് റോഡിെൻറ വീതിക്കുറവ് പ്രധാനമായും അപകടത്തിന് കാരണമാവുന്നതായി ഇവിടത്തെ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കീച്ചേരി വളവിലും അരോളി ജങ്ഷനിലും അപകടം പതിവായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.