മാഹി: കൊല്ലപ്പെട്ട സി.പി.എം നേതാവ് കണ്ണിപ്പൊയിൽ ബാബുവിെൻറ സംസ്കാരച്ചടങ്ങിനിടെ ഇരട്ടപ്പിലാക്കൂലിൽ നടന്ന അക്രമസംഭവത്തിൽ ആറു സി.പി.എം പ്രവർത്തകർകൂടി അറസ്റ്റിൽ. നിടുമ്പ്രം തയ്യിൽ ഹൗസിലെ സുൽഫർ (38), പള്ളൂർ മനോളിക്കുന്നുമ്മൽ എം.കെ. ഷിബിൻ (22), പള്ളൂർ നാലുതറയിലെ പടിഞ്ഞാേറ പാലോള്ളതിൽ വിജിത്ത് കുമാർ (31), പള്ളൂർ കുന്നുമ്മലിലെ വിനീഷ് (38), പന്ന്യന്നൂർ കോട്ടാങ്കണ്ടിയിൽ ജിതേഷ് കുമാർ (34), പന്ന്യന്നൂർ തൻവീർ വില്ലയിലെ തൻവീർ (34) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചക്ക് പള്ളൂരിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ 14 പേർ റിമാൻഡിലായി. പൊലീസ് വാഹനം കത്തിച്ചതും ഇരട്ടപ്പിലാക്കൂലിലെ ബി.ജെ.പി ഓഫിസിന് തീയിട്ടതുമുൾപ്പെടെയുള്ള സംഭവത്തിൽ 500ൽപരം ആളുകളുടെ പേരിലാണ് കേസെടുത്തിട്ടുള്ളത്. പൊലീസിന് കൈയിലുള്ള വിഡിയോവഴി 63 പേരെ തിരിച്ചറിഞ്ഞതിൽ 14 പേരാണ് ഇപ്പോൾ റിമാൻഡിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.