കണ്ണൂർ: ജില്ലയിൽ വ്യത്യസ്ത സംഭവങ്ങളിലായി തെരുവുനായുടെയും വളർത്തുപൂച്ചയുടെയും കടിയേറ്റ് ആറുപേർ ആശുപത്രിയിൽ. ചെമ്പിലോട് കോമത്തുകുന്നുമ്മലിലാണ് അഞ്ചുപേർക്ക് നായുടെ കടിയേറ്റത്. സവിത, ജാനകി, ശരീഫ, ഹേമന്ത്, വസന്തൻ എന്നിവർക്കാണ് കടിയേറ്റത്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. സവിതയെ വീടിെൻറ പരിസരത്തുനിന്ന് നായ് ആക്രമിക്കുകയായിരുന്നു. ഇവർ ജില്ല ആശുപത്രിയിൽ ചികിത്സതേടി. ഞായറാഴ്ച രാവിലെ പാലുമായി സൊസൈറ്റിയിലേക്കു പോകവെ സവിതയുടെ മാതാവ് ജാനകിയെയും ഇതേ നായ് ആക്രമിച്ചു. സംഭവമറിഞ്ഞ് ഇവരുടെ വീട്ടിലെത്തി തിരിച്ചുപോകുംവഴി ബന്ധു ഹേമന്തിനും കടിയേറ്റു. മക്കളെ കൂട്ടിക്കൊണ്ടുവരാൻ മദ്റസയിലേക്ക് പോകുംവഴി അയൽവാസി ശരീഫയെയും നായ് ആക്രമിച്ചു. പിന്നീട് പാൽ വാങ്ങാൻ സൊസൈറ്റിയിലേക്ക് പോകുമ്പോഴാണ് കണ്ണോത്ത് വസന്തന് കടിയേറ്റത്. സവിതയെയും ജാനകിയെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. കണ്ണാടിപ്പറമ്പ്് മുണ്ടേരിക്കടവ് അളവൂർ കുന്നത്തുതാഴെ ദേവിയെ കഴിഞ്ഞദിവസം രാത്രി വളർത്തുപൂച്ച കടിച്ചതിനെ തുടർന്ന് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാത്രം കഴുകുന്നതിനിടെ പൂച്ച കൈയിൽ കടിക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ അണുബാധയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.