തലശ്ശേരി: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചു പ്രതികളുടെ ജാമ്യാപേക്ഷ തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (മൂന്ന്) തള്ളി. സി.പി.എം പ്രവർത്തകരായ ആകാശ് തില്ലങ്കേരി, റജിൽരാജ്, ജിതിൻ, സി.എസ്. ദീപ്ചന്ദ്, അസ്‌കർ എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി 10.45നാണ് മട്ടന്നൂരിനടുത്ത എടയന്നൂരിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. തെരൂരിലെ കടക്ക് സമീപത്ത് നിൽക്കുകയായിരുന്ന ഷുഹൈബിന് നേരെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഷുഹൈബിെൻറ സുഹൃത്ത് നൗഷാദിനും സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിൽ അറസ്റ്റിലായ 11പേരിൽ രണ്ട് പേർക്ക് കഴിഞ്ഞദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് സി.ബി.െഎ. ക്ക് കൈമാറണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായുള്ള ഡിവിഷൻബെഞ്ച് സ്റ്റേ നീക്കികിട്ടാൻ പിതാവ് സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തടുരാമെന്നും പൊലീസിന് കുറ്റപത്രം സമർപ്പിക്കാമെന്നും സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെങ്കിലും സി.ബി.െഎ. അന്വേഷണം സംബന്ധിച്ച പിതാവിെൻറ ആവശ്യത്തിൽ സംസ്ഥാന സർക്കാറിന് നോട്ടീസും അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.