ബിഹാറിൽ ബസ് മറിഞ്ഞ് തീപിടിച്ചു; 20 മരണം പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിലെ മോട്ടിഹാരിയിൽ സ്വകാര്യബസ് തലകീഴായി മറിഞ്ഞ് തീപിടിച്ച് 20 മരണം. മുസഫർപുരിൽനിന്ന് ഡൽഹിക്ക് പോവുകയായിരുന്ന ബസാണ് കോട്വ പൊലീസ് സ്റ്റേഷൻ പരിധിയിൽ അപകടത്തിൽപെട്ടത്. കത്തിയ ബസിനകത്തുനിന്ന് നാലുപേരെ മാത്രമാണ് ജീവനോടെ രക്ഷിക്കാനായതെന്ന് കോട്വ പൊലീസ് പറഞ്ഞു. പൊള്ളലേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുചക്ര വാഹന യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനെയാണ് ബസ് അപകടത്തിൽപെട്ടതെന്ന് ദൃക്സാക്ഷികളായ ഗ്രാമീണർ പറഞ്ഞു. ബസിൽ 34 പേരാണുണ്ടായിരുന്നതെന്ന് പറയുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.