കേളകം (കണ്ണൂർ): ദക്ഷിണകാശിയെന്നറിയപ്പെടുന്ന കൊട്ടിയൂരിൽ വൈശാഖ മഹോത്സവത്തിന് മേയ് 27ന് നെയ്യാട്ടത്തോടെ തുടക്കമാവും. 28ന് ഭണ്ഡാരം എഴുന്നള്ളത്ത്, ജൂൺ നാലിന് തിരുവോണം ആരാധന, അഞ്ചിന് ഇളനീർവെപ്പ്, ആറിന് അഷ്ടമി ആരാധന, ഇളനീരാട്ടം. ഒമ്പതിന് രേവതി ആരാധന, 13ന് രോഹിണി ആരാധന, 15ന് തിരുവാതിര ചതുശ്ശതം. 16ന് പുണർതം ചതുശ്ശതം, 17ന് ആയില്യം ചതുശ്ശതം, 18ന് മകം കലംവരവ്. 19, 20 തീയതികളിൽ കലപൂജ. 21ന് അത്തം ചതുശ്ശതം, വാളാട്ടം, 22ന് തൃക്കലശാട്ട് എന്നിവയാണ് ഉത്സവ ദിനങ്ങളിലെ പ്രധാന ചടങ്ങുകൾ. 22ന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും. മേയ് 28ന് അർധരാത്രി ഭണ്ഡാര എഴുന്നള്ളത്തിനുമുമ്പും ജൂൺ 18ന് മകംനാൾ ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകൾക്ക് അക്കര ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.