കാഞ്ഞങ്ങാട്: തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളെ വധിക്കാൻ ശ്രമിച്ച കേസിൽ നാലുപേരെ േഹാസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. അജാനൂർ കൊളവയൽ ഇട്ടമ്മലിലെ സി.എച്ച്. മുഹമ്മദ് നബീൽ (23), കർണാടകയിലെ മടിക്കേരി എരുമാട് ബെല്ലമ്മാ പെട്ടിയിൽ അബ്ദുൽ കാത്തിം (28), കൊളവയൽ ഇട്ടമ്മലിലെ അബ്സോൺ ഹൗസിൽ എം. നിഷാദ് എന്ന മത്തി (22), കൊളവയൽ ഇട്ടമ്മൽ കപ്പണക്കാൽ ബെയ്ത്തുൽ ആമിന ബീഗം ഹൗസിൽ കെ.പി. ഹമീദ് നസീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ േഹാസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഏപ്രിൽ 26ന് രാത്രിയാണ് സംഭവം. നോർത്ത് കോട്ടച്ചേരി ഇക്ബാൽ റോഡ് ജങ്ഷന് സമീപത്തെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വധശ്രമത്തിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.